കനത്ത നാശം വിതച്ചേക്കാവുന്ന ‘‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്ക് അടുക്കുന്നതിനെ തുടർന്ന് തമിഴ്നാട്ടിൽ മുന്നറിയിപ്പ്. ഇന്നുമുതൽ ചെന്നൈയിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തിയായ കാറ്റോടു കൂടിയായിരിക്കും മഴയുണ്ടാകുക. ചെന്നൈ തീരത്തുനിന്ന് 770 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിപ്പോൾ. വടക്കുപടിഞ്ഞാറൻ ദിശയിൽ തമിഴ്നാട് തീരത്തേക്കു മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണു കാറ്റിപ്പോൾ വീശുന്നതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റ് ആയ സ്കൈമെറ്റ് വെതർ റിപ്പോർട്ട് ചെയ്യുന്നു.
ഒമാനാണ് ചുഴലിക്കാറ്റിന് നാഡ എന്ന പേരു നിർദേശിച്ചത്.
പുതുച്ചേരിക്ക് 770 കിലോമീറ്റർ കിഴക്കും ശ്രീലങ്കയിലെ ട്രിൻകോമലിക്ക് 490 കിലോമീറ്റർ തെക്കുകിഴക്കുമായാണ് കാറ്റ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസംബർ ഒന്നു രാവിലെതന്നെ മഴ ശക്തമായി പെയ്യാൻ തുടങ്ങുമെന്നും സ്കൈമെറ്റ് വെതർ പറയുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ കാറ്റ് ചുഴലിക്കാറ്റിന്റെ ഉഗ്രരൂപം പ്രാപിക്കും. തമിഴ്നാട് തീരത്തേക്കു നീങ്ങുന്ന കാറ്റ് ഡിസംബർ ഒന്ന് രാത്രിയോ രണ്ടാം തീയതി പുലർച്ചെയോ വേദാരണ്യത്തിനും ചെന്നൈക്കുമിടയിൽ കരയിൽ അടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: