സിപിഎം ഭീകരസംഘടനയായി മാറിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യഥാര്‍ഥ പ്രതികളെ പിടിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം ഇന്നലെ സെക്രട്ടറിയേറ്റ് നടയ്ക്കല്‍ നടക്കുന്ന 48 മണിക്കൂര്‍ ഉപവാസത്തിന്റെ ഭാഗമായി വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ച് ഷുെഹെബിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ആരുടെയും മൊഴിയെടുക്കാന്‍ പോലീസ് തയാറാകാത്തത് കൊലപാതകം സി.പി.എമ്മിന്റെ അറിവോടെയാണു നടന്നത് എന്നതിനു തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഒളിപ്പിച്ച ശേഷം ഡമ്മി പ്രതികളെ നല്‍കി സിപിഎം നാടകം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാൽ, പിടിയിലായ തില്ലങ്കരി ആകാശും റിന്‍രാജും ഡമ്മി പ്രതികളാണെന്ന ആരോപണം ഡിജിപി ഇന്നലെ തള്ളിയിരുന്നു. യഥാര്‍ഥ പ്രതികളല്ലെന്ന ഷുെഹെബിന്റെ വീട്ടുകാരുടെ പരാതിയില്‍ കാര്യമില്ല. പോലീസിനു കിട്ടിയത്ര വിവരങ്ങള്‍ വീട്ടുകാര്‍ക്കു കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇതിന് മറുപടിയുമായിട്ടാണ് ചെന്നിത്തല സംസാരിച്ചത്. പ്രതികള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതല്ല. തെരച്ചിലിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടുകയായിരുന്നു. ഒരേസമയം 50 വീടുകളില്‍വരെ തെരച്ചില്‍ നടത്തി. സി.ബി.ഐ. അന്വേഷണം വേണ്ടവര്‍ക്കു കോടതിയെ സമീപിക്കാമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.