ആലപ്പുഴ വള്ളികുന്നത്ത് പതിനഞ്ചുകാരൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു കരുതുന്നയാൾ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സജയ് ജിത്താണ് കീഴടങ്ങിയത്. ഇയാള്‍ ഉള്‍പ്പടെ കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും.
കൊലപാതകത്തില്‍ പ്രതികളായ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ജിത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ആണെങ്കിലും കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് നിഗമനം.