ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ
വി.എസ്.അച്യുതാന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ ആവശ്യം. പി.ജയരാജന്‍, എം.വി.ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നീ സംസ്ഥാന സമിതി അംഗങ്ങളാണ് ആവശ്യമുന്നയിച്ചത്. കേന്ദ്ര കമ്മറ്റിയെടുത്ത നടപടി അംഗീകരിക്കുന്നുവെങ്കിലും കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. അച്ചടക്കലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വി.എസിനെ കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തിരുന്നു. ഈ നടപടി പോര എന്നാണ് ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ ചിലര്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ ഘടകമില്ലാതെ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടരുന്ന വി.എസിനെ സംസ്ഥാന സമിതിയിലും ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്താനും കേന്ദ്രകമ്മിറ്റിയില്‍ ധാരണയായിരുന്നു.
ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: