തിരുവനന്തപുരം: യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിൽ അരുവിക്കരയിലേതിനേക്കാൾ തിളക്കമാർന്ന വിജയം കൈവരിക്കാനാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആൻറണി. രാവിലെ 10.15 ഓടെ ജഗതിയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്‍റെ നയങ്ങൾ മൂലം യു.ഡി.എഫിന് ജനങ്ങൾക്കിടയിലെ പിന്തുണ വർധിച്ചിരിക്കുകയാണ്. സർക്കാരിന്‍റെ കരുണയുടേയും നന്മയുടേയും മുഖങ്ങൾ ജനമനസുകളെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴത്തേതിനാക്കാള്‍ വലിയ ആരോപണങ്ങളുടെ കൂമ്പാരമായിരുന്നു അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. എന്നിട്ട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. ഒറ്റപ്പെട്ട ചില ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ താത്പര്യം വര്‍ധിച്ചിട്ടേയുള്ളൂ.
എൽ.ഡി.എഫിന്‍റെ ജനകീയാടിത്തറ പൂർണമായും നഷ്ടപ്പെട്ടതായി ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. ബി.ജെ.പിക്ക്് മൂന്നാംസ്ഥാനം മാത്രമേ കൈവരിക്കാൻ കഴിയുകയുള്ളൂ എന്നും എ.കെ.ആൻറണി പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഭാര്യ എലിസബത്തും കോൺഗ്രസ് നേതാവ് എം.എം ഹസനുമുണ്ടായിരുന്നു.