ആരെ ഊളമ്പാറയിലേയ്ക്ക് അയച്ചാലും മണിയെ അയയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അങ്ങനെ വന്നാല്‍ അവിടെയുള്ളവര്‍ ഓടിപ്പോകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ച സബ് കളക്ടറെ ഊളന്പാറയ്ക്ക് അയയ്ക്കണമെന്ന് പറഞ്ഞ മന്ത്രി എം.എം.മണിയെ പരിഹസിച്ചാണ് അദ്ദേഹം പറഞ്ഞത്. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകന്‍ നഷ്ടപ്പെട്ട അമ്മയെപ്പോലും മോശമായി വിശേഷിപ്പിക്കുന്ന മണി പ്രാകൃതനാണ്. അങ്ങനെയുള്ള മണിയുടെ സംസാര ശൈലിയെ നാടന്‍ ശൈലിയാണെന്നു പറഞ്ഞ് മുഖ്യന്ത്രി, ഇടുക്കിക്കാരെ മുഴുവന്‍ അപമാനിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടുള്ളയാളാണ് മണി. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും മോശം പരാമര്‍ശം നടത്തി. ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് മന്ത്രിയായി കൊണ്ടു നടക്കുന്നതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!
സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: