26 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് സുപ്രീംകോടതി അനുമതി. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളതിനാലും കുട്ടി ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന ആശുപത്രി റിപ്പോര്‍ട്ട് പരിഗണിച്ചുമാണ് കോടതി ഉത്തരവ്. ജീവനോടെ ജനിച്ചാലും കുട്ടിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഭ്രൂണത്തിന്റെ ഹൃദയത്തിന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും ആശുപത്രി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മാതാവിനും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെയും കൊല്‍ക്കത്തയിലെ എസ്‌എസ്കെഎം ആശുപത്രിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഭ്രൂണം നശിപ്പിക്കാന്‍ അനുമതി കൊടുത്തത്.
26 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് സുപ്രീംകോടതി അനുമതി നൽകി
RELATED ARTICLES