കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മദ്യം നിരോധിച്ചതോടെ വൻതോതിൽ വ്യാജമദ്യം ഒഴുകുകയാണ്. ഇത്തരത്തിൽ നിരവധി ആളുകളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് സംഘം വലയിലാക്കിയത്. ഇതിനിടയിൽ പോലീസുകാരൻ വ്യാജമദ്യം വിറ്റതിനെ തുടർന്ന് അറസ്റ്റിലായ സംഭവവുമുണ്ടായി. എറണാകുളം തോപ്പുംപടിയിലാണ് സംഭവം.
എറണാകുളം എആർ ക്യാമ്പിലെ ടിബിൻ ദിലീപ്, സുഹൃത്ത് വിഗ്നേഷ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ഇവരിൽനിന്ന് 29 കുപ്പി വ്യാജമദ്യം പിടിച്ചെടുത്തു 650 രൂപ വിലയുള്ള മദ്യം ഇവർ 2500, 3500 രൂപ നിരക്കിലാണ് വിറ്റഴിച്ചു കൊണ്ടിരുന്നത്.
ഇവർക്ക് വ്യാജമദ്യം എത്തിച്ചു നൽകിയ തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ ബേസിൽ ജോസ് എന്ന പോലീസുകാരൻ ഒളിവിലാണ് ഇയാൾക്കായി തിരച്ചിൽ വ്യാപകമാക്കിയതായി എക്സൈസ് അറിയിച്ചു.