യുപിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയതിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ഫിറോസാബാഗിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മുക്കിം എന്നയാളാണ് ഇന്നലെ വൈകീട്ട് മരണപ്പെട്ടത്. സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഫിറോസാബാദിലെ ഫാക്ടറി തൊഴിലാളിയായിരുന്ന മുക്കിമിനെ ദില്ലിയിലെ സഫർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഘർഷത്തിനിടെ വയറിനായിരുന്നു മുക്കിമിന് വെടിയേറ്റത്. എങ്ങനെ വെടിയേറ്റു എന്നത് ഇതുവരെയും വ്യക്തമായിട്ടില്ല. പോലീസ് വെടിവെച്ചതായി ബന്ധുക്കൾ ആരോപിക്കുമ്പൊൾ അക്രമികൾ വെടിവെച്ചതാണെന്നാണ് പോലീസ് വിശദീകരണം.