പ്രണയിച്ചയാളെ വിവാഹം കഴിച്ച മകളെ വീട്ടിലേക്കു വിളിച്ചു വരുത്തി ജീവനോടെ കത്തിച്ച അമ്മയ്ക്ക് വധശിക്ഷ വിധിച്ചു. ലാഹോര്‍ ഭീകരവാദ വിരുദ്ധ കോടതിയുടേതാണ് വിധി.കഴിഞ്ഞ ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സീനത്തിന്റെ കൊലപ്പെടുത്താന്‍ അമ്മയ്ക്ക് സഹായം ചെയ്തു നല്‍കിയ സഹോദരന്‍ അനസിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച മകള്‍ സീനത്തി (18) നോട് വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതമാണെന്നും ആഘോഷമായി ചടങ്ങുകള്‍ നടത്താമെന്നും വിശ്വസിപ്പിച്ച് വീട്ടിലേയ്ക്ക് വിളിച്ചു. എന്നാല്‍, വീട്ടില്‍ എത്തിയ സീനത്തിനെ കുടുബത്തിന്റെ അഭിമാനം നശിപ്പിച്ചുവെന്ന് ആരോപിച്ച് മര്‍ദിക്കുകയും കട്ടിലില്‍ കെട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയുമായിരുന്നു. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാനാണ് മകളെ ജീവനോടെ കത്തിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം.
മേയ് 29 നാണ് വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് ഹസന്‍ ഖാനെന്ന യുവാവിനെ സീനത്ത് വിവാഹം കഴിച്ചത്. ഇതിന് ഒരാഴ്ചയ്ക്കു ശേഷം, ആഘോഷമായി വിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ബന്ധുക്കള്‍ എത്തുകയും സീനത്തിനെ ഭര്‍ത്തൃവീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: