കേരളത്തില്‍ മാവോയിസ്റ്റ് പ്രത്യാക്രമണത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) യുടെ മുന്നറിയിപ്പ്. നിലമ്പൂര്‍ കരുളായി വനത്തില്‍ കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരംവീട്ടാനാണു പദ്ധതി. തിരക്കുള്ള സ്ഥലങ്ങളിലും വാഹനങ്ങളിലും ബോംബ് സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതികളെക്കുറിച്ചുള്ള മുന്നറിയിപ്പും ഐബി നല്‍കിയിട്ടുണ്ട്.
വയനാട്, അഗളി വനമേഖലകളിലായി തൊണ്ണൂറോളം സായുധ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുള്ളതായും ഐബി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കരിങ്കല്‍ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതായും വിവരം ലഭിച്ചു. രാജ്യത്തു മാവോയിസ്റ്റ് ആക്രമണങ്ങള്‍ അരങ്ങേറുന്ന വേനല്‍ക്കാലത്തു തന്നെ കേരളത്തിലും പ്രത്യാക്രമണം സംഘടിപ്പിക്കാനാണു നീക്കം. വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ടയ്ക്കു മേല്‍നോട്ടം വഹിച്ച മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് ദേവേഷ് കുമാര്‍ ബെഹ്‌റയുടെ സുരക്ഷ ശക്തിപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!
സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: