ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപം നടത്തിയ മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ് സർക്കാർ. ഗതാഗത സിവിൽ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഹസൻ സിഹാൻ, യൂത്ത് എംപവർമെന്റ്, ഇൻഫർമേഷൻ ആൻഡ് ആർട്സ് ഡെപ്യൂട്ടി മന്ത്രി മറിയം ഷിയുന, മൽഷ എന്നിവർക്കെതിരെയാണ് നടപടി. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റുകയാണെന്ന മന്ത്രി അബ്ദുല്ല മഹ്സൂം മജീദിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തുടക്കം. പിന്നാലെ, മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മന്ത്രി മറിയം ഷിയുനയും രംഗത്തെത്തി. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു അധിക്ഷേപം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ വംശീയാധിക്ഷേപം; 3 മന്ത്രിമാരെ സസ്പെന്റ് ചെയ്തു മാലദ്വീപ്
RELATED ARTICLES