ന്യൂഡല്‍ഹി: കോഴിക്കോട് മലാപറമ്ബ് എയുപി സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി തള്ളി സ്കൂൾ പൂട്ടാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു. സ്കൂള്‍ പൂട്ടുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കുമെന്നും ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്‌കൂളിലെ അദ്ധ്യാപകരക്ഷകര്‍തൃ സമിതിയും സ്‌കൂള്‍ പൂട്ടുന്നതിനെ അനുകൂലിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പിസി ഘോഷ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആദായകരമല്ലാത്ത സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍ എ.എ.പദ്മനാഭന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌കൂള്‍ പൊളിച്ചു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. നിലവില്‍ 60 ലധികം കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്.
കുട്ടികളെ മറ്റു സ്കൂളിലേക്ക് മാറ്റാന്‍ ആവശ്യത്തിലേറെ സമയം ലഭിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കാനും നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സ്കൂള്‍ ജൂണ്‍ എട്ടിനകം പൂട്ടാന്‍ ഹൈക്കോടതി നേരത്തെത്തന്നെ ഉത്തരവിട്ടിരുന്നു.എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി രണ്ടുതവണ എഇഒ സ്കൂളില്‍ എത്തിയെങ്കിലും സംരക്ഷണസമിതി അതിനു അനുവദിച്ചിരുന്നില്ല.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: