HomeNewsLatest Newsഭാര്യയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: പ്രണയിച്ചു സ്വന്തമാക്കി, പിന്നെ കൊന്നു, അവസാനം മൃതദേഹത്തെ പീഡിപ്പിച്ചു. മദ്യത്തിന്റെ ലഹരിയിൽ പ്രദീപ്‌ എന്ന ഈ യുവാവ് ചെയ്തു കൂട്ടിയത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റുകൾ. ഒടുവിൽ പോലീസ് പിടിയിലും. പ്രദീപ് ശര്‍മ്മഎന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയായ മോണിക്കയാണ് കൊല്ലപ്പെട്ടത്.കൊല നടന്ന് അഞ്ചാം ദിവസമാണ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 30നാണ് കൊലപാതകത്തെ കുറിച്ച്‌ പോലീസ് അറിയുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 
പോലീസ് പറയുന്നതിങ്ങനെ: സഹോദരന്റെ വിവാഹത്തിനാണ് മോണിക്കയെ പ്രദീപ് കാണുന്നത്. തുടര്‍ന്ന് മോണിക്കയോട് പ്രണയം തുറന്നുപറഞ്ഞ പ്രദീപ് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി അവളെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ പ്രണയത്തിന് മാസങ്ങളുടെ ആയുസ് പോലുമുണ്ടായില്ല. തികഞ്ഞ മദ്യപാനിയായിരുന്നു പ്രദീപ്. തൊഴില്‍ രഹിതനും. യുപിയിലെ ബുലന്ദ് ശഹറില്‍ താമസിച്ചിരുന്ന ദമ്ബതികള്‍ 6 മാസം മുന്‍പാണ് ഡല്‍ഹിയിലേയ്ക്ക് താമസം മാറ്റിയത്. ഇവിടെ ഇ റിക്ഷ ഓടിച്ചാണ് പ്രദീപ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയത്. എന്നാല്‍ വാടകയ്ക്കും വീട്ടുചിലവിനും തുക തികയാതെ വന്നു. ഇത് വഴക്കിലും വാദപ്രതിവാദങ്ങളിലുമെത്തിച്ചു. മേയ് 29നും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതേതുടര്‍ന്ന് 2 ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്ന് വീട്ടുടമ ആവശ്യപെട്ടു.

 

 

സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ പ്രദീപ് മദ്യം മോണിക്കയുമായി പങ്കുവെച്ചു. കിട്ടുന്നതുകൊണ്ട് സന്തോഷത്തോടെ കഴിയാമെന്നും നല്ലൊരു ജോലി നോക്കാമെന്നും പ്രദീപ് മോണിക്കയോട് പറഞ്ഞു. എന്നാല്‍ പ്രദീപ് തന്റെ ജീവിതം നശിപ്പിച്ചെന്ന രീതിയിലായിരുന്നു മോണിക്കയുടെ പ്രതികരണം.ഇതോടെ നിയന്ത്രണം വിട്ട പ്രദീപ് ഒരു ഇഷ്ടികയെടുത്ത് മോണിക്കയുടെ മുഖത്ത് മൂന്ന് വട്ടം ഇടിച്ചു. ചോര ചീറ്റിയതോടെ മോണിക്ക ഉച്ചത്തില്‍ നിലവിളിച്ചു. അയല്‍ വാസികള്‍ നിലവിളി കേള്‍ക്കുമെന്ന് ഭയന്ന് പ്രദീപ് മോണിക്കയുടെ തല പിടിച്ച്‌ ഭിത്തിയിലിടിച്ച്‌ അവളെ നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചു.മരിച്ച്‌ വീഴുന്നതുവരെ പ്രദീപ് മോണിക്കയുടെ തല ഭിത്തിയിലിടിച്ചു. തുടര്‍ന്ന് മൃതദേഹം എടുത്ത് കുളിമുറിയില്‍കൊണ്ടുപോയി കുളിപ്പിച്ചു. നഗ്നമായ മൃതദേഹം ഇയാള്‍ കിടക്കയിലെത്തിച്ചു. തുടര്‍ന്ന് മൃതദേഹവുമായി ലൈമ്ഹ്ഗിക ബന്ധം നടത്തി. അതിനു ശേഷം മൃതദേഹത്തിന് സമീപത്തുകിടന്നുറങ്ങി. പിറ്റേന്ന് രാവിലെ 10 മണിക്കാണ് പ്രദീപ് ഉറക്കമുണര്‍ന്നത്. അപ്പോഴാണ് കഴിഞ്ഞുപോയ കാര്യങ്ങളുടെ ഗൗരവം അയാള്‍ക്ക് ബോധ്യമായത്. ഭയന്നുപോയ പ്രദീപ് മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മോണിക്കയുടെ ഫോണുമായി സ്ഥലം വിട്ടു. പക്ഷെ താമസിയാതെ പിടിയിലായി.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments