രണ്ടു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി അലക്ഷ്യമായി വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി– പന്തളം റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവർ പാവുമ്പ സ്വദേശി അൻസിലിന്റെ ലൈസൻസ് ആണു സസ്‌പെൻഡ് ചെയ്തത്. 6 മാസം കഴിഞ്ഞു പ്രത്യേക പരിശീലനവും പാസ്സായാലേ അൻസലിനു വീണ്ടും ലൈസൻസ് ലഭിക്കൂ. കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ എം. അനിൽകുമാറിന്റേതാണ് നടപടി. കഴിഞ്ഞ മാസം ചക്കുവള്ളിയിലുള്ള വർക്‌ഷോപ്പിൽനിന്നു ബസ് മണപ്പള്ളിയിലുള്ള വീട്ടിലേക്ക് വണ്ടിയുമായി പോകുമ്പോൾ അൻസിൽ സഹോദരിയുടെ മകനെ മടിയിൽ ഇരുത്തി വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
രണ്ടു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ചു; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്ത് ആർടിഒ
RELATED ARTICLES