കൊച്ചി: ശബ്ദമില്ലെന്ന് പറഞ്ഞ് സോളാര്‍ വിസ്താരത്തില്‍ നിന്ന് ഒഴിവായ സരിത മാധ്യമങ്ങളോട് സംസാരിച്ചത് വിമർശിച്ച് സോളാര്‍ കമ്മീഷൻ. വിസ്താരം വലിച്ച് നീട്ടുന്നത് ആര്‍ക്കും നല്ലതല്ലെന്നും സരിത ഹാജരാകാത്തത് സംശയാസ്പദമാണ് കമ്മീഷന്‍ വ്യക്തമാക്കി. സരിതയുടെ മൂക്കുത്തിയില്‍ നിന്നാണ് ചോര കിനിഞ്ഞതെന്ന് കമ്മീഷന്‍ ജീവനക്കാരി കണ്ടെത്തിയതായി കമ്മീഷന്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദം മൂലമാണ് ചോര വന്നതെന്ന് സരിത കമ്മീഷനോട് പറഞ്ഞിരുന്നു. ഇന്ന് സരിത എത്താത്തതിനെ തുടര്‍ന്ന് വിസ്താരം 21 ലേക്ക് മാറ്റി. കഴിഞ്ഞ തവണ ശബ്ദം ഇല്ലെന്ന് പറഞ്ഞ് വിസ്താരത്തില്‍ നിന്ന് ഒഴിവായ സരിത മാധ്യമങ്ങളോട് സംസാരിച്ചത് ശ്രദ്ധയില്‍ പെട്ടതായും കമ്മീഷന്‍ പറഞ്ഞു.ഇന്നലെ മൊഴിയെടുക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിസ്താരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ജയിലില്‍ വച്ച് പ്രസവിച്ച കുട്ടിയുടെ പിതാവാരെന്ന് പറയാനാവില്ലെന്നാണ് സരിത പറഞ്ഞത്.
ശബ്ദമില്ലെന്ന് പറഞ്ഞ് വിസ്താരത്തില്‍ നിന്ന് ഒഴിവായ സരിത മാധ്യമങ്ങളോട് സംസാരിച്ചു; വിമർശനവുമായി കമ്മീഷന്‍
RELATED ARTICLES