കോട്ടയം: ബാർ കോഴക്കേസിൽ തനിക്കെതിരായ കേസിൽ തെളിവില്ലെന്ന് ആവർത്തിച്ച് കോടതിയിൽ പറഞ്ഞ വിജിലൻസ് ഉദ്യോഗസ്ഥൻ തന്നെ ഇപ്പോൾ തുടരന്വേഷണം ആവശ്യപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി കെ.എം മാണി. തന്‍റെ രാഷ്ട്രീയ നിലപാടിൽ അസ്വസ്ഥത പൂണ്ടവരും വിജിലൻസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും കെ.എം മാണി ആരോപിച്ചു.
പുനരന്വേഷണം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിലപാട് നീതീകരിക്കാവുന്നതല്ല. യാതൊരു തെളിവുമില്ലെന്നും മാണി കുറ്റക്കാരനല്ലെന്നുമാണ് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞത്. പിന്നീട് മൂന്ന് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടപ്പോഴും കോടതിയിൽ ഇതേ നിലപാട് തന്നെയാണ് ഉദ്യോഗസ്ഥൻ ആവർത്തിച്ചത്.
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: