ഒരു ഗൂഡാലോചനക്കാർക്കും തകർക്കാൻ പറ്റുന്ന പാർട്ടിയല്ല കേരള കോണ്‍ഗ്രസ് എന്നും ഗൂഡാലോചന നടത്തുന്നവന്റെ കയ്യിലിരുന്നു ബോംബ് പൊട്ടുമെന്നും അതോടെ അവന്റെ ഇടപാട് തീരുമെന്നും പാർട്ടി ചെയർമാൻ കെ എം മാണി. എറണാകുളം ജില്ലയിലെ പാർട്ടി പ്രവർത്തകർ ഹൈക്കോടതി ജംഗ്ഷനിൽ നല്കിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം. മനസാക്ഷിക്ക് നിരക്കാത്ത ഒരു പ്രവർത്തിയും താനും കേരള കോണ്‍ഗ്രസ്സും ചെയ്തിട്ടില്ല. പാർട്ടി ചെയറമാൻ എന്നാ നിലയില താൻ ശക്താണ്. സംശുദ്ദവും സുതാര്യവുമായ 50 വർഷത്തെ രാഷ്ട്രീയ ചരിത്രമാണ് തന്റെയും പാര്ട്ടിയുടെയും കൈമുതൽ. അതുകൊണ്ട് തന്നെ തനിക്കും പാര്ട്ടി പ്രവര്ത്തകര്ക്കും എവിടേക്കും നെഞ്ചു വിരിച്ച് കയറിപ്പോകാനാവും. മാണി പറഞ്ഞു.
യു ഡി എഫിന്റെ ചാലക ശക്തിയാണ് കേരള കോണ്‍ഗ്രസ്. മലയോര കർഷകർക്ക് നൽകിയ പട്ടയം മാത്രം മതി കേരള കോണ്‍ഗ്രസ്സിന്റെ പ്രസക്തി മനസിലാക്കാൻ. കൃഷിക്കാരുടെ ആവശ്യങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്ന പാർട്ടിയാണിത്. ഈ പരാജയം കൊണ്ട് വരുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് തോൽക്കും എന്നാരും കരുതേണ്ട. ഇടതു പക്ഷം അത് കണ്ട സന്തോഷിക്കുകയും വേണ്ട. തിരിച്ചടിയുണ്ടായത് കൊണ്ട് എല്ലാവരും ജാഗ്രത പാലിച്ച് പ്രവർത്തിക്കും. കാലു വാരാതെയും ആരെയും വീഴിക്കാതെയും പരസ്പര സൗഹാർദ്ദത്തോടെ ശക്തമായി മുന്നോട്ടു പോകാൻ കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പിൽ വൻ ഭൂരി പക്ഷത്തോടെ അധികാരത്തിൽ വരാൻ യു ഡി എഫിന് കഴിയുമെന്നും മാണി പറഞ്ഞു.
ഗൂഡാലോചനക്കാരന്റെ കയ്യിലിരുന്നു ബോംബ് പൊട്ടും. കെ എം മാണി
RELATED ARTICLES