കൊട്ടിയൂരില്‍ വൈദികൻ പ്രായപൂർത്തിയാകാത്ത പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ഫാ. റോബിന്‍ വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം. വൈദികന്റെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ച നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനും കേസ് കൈകാര്യം ചെയ്യുന്ന തലശ്ശേരിയിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്കും കൈമാറി. ഡിഎന്‍എ പരിശോധനാഫലം കേസില്‍ നിര്‍ണ്ണായക തെളിവായി മാറുമെന്നാണ് സൂചന. കേസിലെ മുഴൂവന്‍ പ്രതികളും പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.
വൈദികനെ രക്ഷിക്കാന്‍ ശിശുവിനെ മാറ്റാൻ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഡിഎന്‍എ പരിശോധന നടത്തിയത്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ തന്നെ കുഞ്ഞിനെ മാറ്റാന്‍ വൈദികന്‍ നിര്‍ദേശം കൊടുക്കുകയും വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കേസില്‍ നേരത്തേ അനാഥാലയം കുഞ്ഞിനെ മാറ്റിയെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ ഒളിപ്പിച്ച വൈത്തിരി ഹോളി ഇന്‍ഫാന്റ് മേരി ഫോണ്ട്‌ലിംഗ് ഹോമിലെത്തി പോലീസ് കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലായിരുന്നു പരിശോധന.
ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com