യുഎഇ രാജ്യങ്ങളിൽ നിന്നു സംസ്ഥാനത്ത് എത്തിയ മതഗ്രന്ഥങ്ങള്‍ അടങ്ങിയതെന്നു സംശയിക്കുന്ന ഡിപ്ലോമാറ്റിക് പാഴ്സലുകള്‍ സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കോണ്‍സുലേറ്റില്‍ എത്തിയ ഡിപ്ലോമാറ്റിക് പാഴ്സലുകളെക്കുറിച്ചു വ്യക്തമാക്കാനാണു നിര്‍ദേശം. ഈ മാസം 20നകം രേഖകള്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ്. ദേവാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്കു സമന്‍സ് നല്‍കിയത്. നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവരുന്നതിനോ അതിനു നികുതിയിളവ് നല്‍കുന്നതിനുളള സാക്ഷ്യപത്രം നല്‍കുന്നതിനോ പ്രോട്ടോകോള്‍ വിഭാഗത്തിന് കഴിയില്ല. ഈ സാഹചര്യത്തിൽ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയിട്ടുണ്ടോയെന്നതും പരിശോധനയ്ക്കു വിധേയമാക്കും .
മതഗ്രന്ഥങ്ങള്‍ അടങ്ങിയതെന്നു സംശയിക്കുന്ന നയതന്ത്ര പാർസലുകളുടെ എല്ലാ രേഖകളും ഹാജരാക്കാന്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് സമൻസ് നൽകി കസ്റ്റംസ്
RELATED ARTICLES