കോട്ടയം: പാലാ രാമപുരത്തിന് സമീപം അമനകരയില്‍ വാടകവീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതു തന്നെയെന്ന് പോലീസ്. ഒപ്പം താമസിച്ചിരുന്ന സഹോദരന്‍ അടക്കം രണ്ട് പേരെ പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന
മരിച്ച രാമർ അടക്കം മൂന്ന് തമിഴ് തൊഴിലാളികള്‍ വീട് വാടകക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. ഇവരെ പണിസ്ഥലത്ത് കാണാതായതോടെ കരാറുകാരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന് പുറത്ത് മുറ്റത്തെ കോണില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മൂന്നിലൊരാളാണ് മരിച്ചതെന്നും സംഭവം കൊലപാതകമാണെന്നും തെളിയുന്നത്.
മധുര പൊത്തക്കുള സ്വദേശികളായ കാളി ഐസകി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐസകിയുടെ സഹോദരനായ രാമര്‍ എന്നയാളാണ് മരിച്ചതെന്നും സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.
പാലായിൽ വാടകവീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേത്
RELATED ARTICLES