ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അവലോകനം ലക്ഷ്യമിട്ട് വിളിച്ചു ചേര്‍ത്ത ബിജെപിയുടെ നിര്‍വ്വാഹക സമിതി യോഗത്തിൽ കേരളത്തിലെ സിപിഎം പ്രവര്‍ത്തനത്തിനെതിരേ കരട് പ്രമേയം പാസാക്കി. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും ഇത്തരം അക്രമത്തിനെതിരേ രാജ്യത്തെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അണിനിരക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. അക്രമത്തിന് സ്‌ഥാനമില്ലാത്ത ജനാധിപത്യത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യത്തെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നിലയുറപ്പിക്കണമെന്നും പറഞ്ഞു.
അഞ്ചു സംസ്‌ഥാനങ്ങളില്‍ ബിജെപി ഉജ്വല പ്രകടനം നടത്തി. ആസാമില്‍ ഭരണം പിടിച്ചതിന് പുറമേ കേരളത്തില്‍ 15 ശതമാനം വോട്ടുനേടി. ഈ നിലയില്‍ തുടര്‍ന്നാല്‍ ഉത്തര്‍പ്രദേശില്‍ വിജയം നേടാനാകുമെന്നും പ്രമേയത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിനെതിരേ രണ്ടു വര്‍ഷമായിട്ടും ആരും അഴിമതിയാരോപണം ഉന്നയിച്ചിട്ടില്ല. സമഗ്ര വികസനം നടപ്പാക്കുന്ന സര്‍ക്കാര്‍ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കിയെന്നും വിലയിരുത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: