വന്നുവന്നു ഭക്ഷണത്തത്തിലും ജാതിയോ? ഹിന്ദു സംഘടനകളില്‍ നിന്ന് ഉച്ചഭക്ഷണം വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ 30 മദ്രസ്സകള്‍ തീരുമാനിച്ചു. ഉജ്ജയിനിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭക്ഷണം പാകം ചെയ്യ്ത് എത്തിക്കുന്നതില്‍ കൂടുതലും ഹിന്ദു സംഘടനകളാണ്. മദ്രസ്സുകളും വര്‍ഷങ്ങളായ് ഇവരില്‍ നിന്നാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വാങ്ങിയിരുന്നത്. എന്നാല്‍ ഹിന്ദു ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ഭക്ഷണം തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ചില മാതാപിതാക്കള്‍ രംഗത്ത് എത്തിയതോടെയാണ് ഭക്ഷണം വാങ്ങില്ലെന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ കുട്ടികള്‍ പലരും വ്യത്യസ്ത ഭക്ഷണമാണ് കഴിക്കുന്നത് അതിനാലാണ് ഓര്‍ഡര്‍ നല്‍കുന്നത് അവസാനിപ്പിച്ചതെന്നാണ് മദ്രസ്സകളുടെ വാദം. മദ്രസ്സകളില്‍ തന്നെ ഭക്ഷണം പാകം ചെയ്യ്ത് നല്‍കണമെന്നാണ് ആവശ്യം. ഹിന്ദു സംഘടനകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നു എന്ന കാരണത്താല്‍ പല ഇടങ്ങളിലും കുട്ടികളെ പഠിക്കാന്‍ വിടാനും മാതാപിതാക്കള്‍ തയ്യാറാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: