ജിഷ്ണു പ്രണോയ് കേസില്‍ ഒളിവില്‍പോയ പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അധ്യാപകരായ സി.പി പ്രവീണ്‍, ഡിബിന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ അഞ്ചു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ല. അതിനാല്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. കോപ്പിയടി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഒരു മണിക്കൂര്‍ ചോദ്യംചെയ്യാം.
ജിഷ്ണു കേസിലെ അന്വേഷണം ശരിയായ ദിശയിലല്ല. കേരളത്തില്‍ ആരെയും ജയിലില്‍ അടയ്ക്കാവുന്ന സാഹചര്യമാണ് ഉള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ച കോടതി അതില്‍ കോളേജ് മാനേജ്‌മെന്റിനെതിരെ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു.
ജിഷ്ണു കേസിലെ സാക്ഷിമൊഴികളെല്ലാം കോടതി തള്ളി. കോളേജ് പ്രിന്‍സിപ്പലിന്റെയും ജിഷ്ണുവിന്റെ സഹപാഠികളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൊഴികൾ തള്ളിയത്.
ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com