കൊച്ചി : കലാഭവൻ മണിയുടെ മരണത്തിനു കാരണക്കാരെ പുറത്തു കൊണ്ടുവരാൻ ‘അമ്മ’ ഒപ്പമുണ്ടാകുമെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ‘അമ്മ’ ഒപ്പമുണ്ടാകുമെന്ന് ഇന്നസെന്റ് പറഞ്ഞു. മണിയെപ്പോലെ പരോപകാരിയായ മനുഷ്യനെ ആരെങ്കിലും വിഷം കൊടുത്ത് കൊല്ലുമെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍, ഇപ്പോള്‍ അത്തരത്തിലുള്ള എന്തൊക്കെയോ സംശയങ്ങള്‍ തന്റെ ഉള്ളിലും കടന്നുകൂടിയിട്ടുണ്ടെന്നും ഇന്നസെന്റ് പ്രതികരിച്ചു.
മണിയുടെ ഒപ്പമുണ്ടായിരുന്ന ആളുകളെല്ലൊം ചോദ്യം ചെയ്യുകയും സത്യം വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യണം. ആരാണ് അന്ന് മദ്യം അവിടെ കൊണ്ടുവന്നതെന്ന് അറിയണം. മണി മാത്രമാണോ ഈ മദ്യം കഴിച്ചതെന്നും ഒപ്പം മദ്യപിച്ച മറ്റുള്ളവരുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്നും കണ്ടെത്തണം. തികച്ചും ഭയാനകമായ കാര്യങ്ങളാണ് ആ കലാകാരന്റെ മരണം സംസബന്ധിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുന്നതെന്നും ഒരു കലാകാരനെ വിഷം കൊടുത്ത് ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ഇന്നസെന്റ് പറഞ്ഞു. കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരണം. ഇന്നസെന്റ് പറഞ്ഞു.