ബിസ്‌ക്കറ്റ് വാങ്ങാന്‍ കടയില്‍പോയ ആറുവയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത് സ്‌കൂള്‍ മൈതാനത്ത് തള്ളി. തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും പരിക്കേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്‌ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഒഡീഷയിലെ ജഗന്‍നാഥ്‌പുര്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 25 വയസുള്ള നാട്ടുകാരനെ അറസ്‌റ്റ് ചെയ്‌തു. കടയില്‍ പോയ കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. പവര്‍കട്ടുള്ള നേരമായിരുന്ന അത്. നാട്ടുകാര്‍ക്കൊപ്പം നടത്തിയ തെരച്ചലിലാണ് കുട്ടിയെ അബോധാവസ്‌ഥയില്‍ കണ്ടെത്തിയത്. വായില്‍നിന്നും മുഖത്തുനിന്നും രക്‌തമൊലിച്ചുകൊണ്ടിരിക്കുന്ന നിലയിലായിരുന്നു. കുട്ടി മരിച്ചെന്നുകരുതിയാണ് പ്രതി അവിടെനിന്നും കടന്നുകളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ തലയിലും സ്വകാര്യഭാഗത്തുമായി ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പവർകട്ട് സമയത്ത് ബിസ്കറ്റ് വാങ്ങാൻ പോയ ആറുവയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് സ്കൂളിൽ ഉപേക്ഷിച്ചു
RELATED ARTICLES