മുംബൈ: സെൽഫി എടുക്കാനുള്ള സാഹസത്തിനിടെ വീണ്ടും ഒരു മരണം കൂടി. മുംബൈയിലെ കഞ്ചുമാര്‍ഗില്‍ നിന്നുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ സഹില്‍ ചന്ദ്രകാന്ത് ഈശ്വര്‍കര്‍ ആണ് സെല്‍ഫിയെടുക്കുന്നതിടെ ട്രെയിനിന് മുകളിലുള്ള വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചത്.
എന്നും കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാന്‍ പോവുന്ന സഹില്‍ അന്നും പതിവുപോലെ രണ്ടു മണിയോടെ ഫുട്ബോള്‍ കളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് ട്രെയിൻ കണ്ട അതിന്റെ മുകളിൽ കയറി നിന്ന് സെൽഫി എടുക്കാൻ തുനിഞ്ഞത്. സെല്‍ഫിയെടുക്കാനായി ട്രെയിനിനു മുകളില്‍ കയറുന്നതു കണ്ട പൊലീസുകാരന്‍ മുകളിലുള്ള വൈദ്യുതി ലൈനിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോഴേക്കും സഹിലിന് ഷോക്കേറ്റിരുന്നു.
തെറിച്ചുവീണ കുട്ടിക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. ബോധം മറയുന്നതിന് തൊട്ടുമുമ്പ് ഇവന്‍ അമ്മയുടെ ഫോണ്‍ നമ്പര്‍ പൊലീസുകാരന് കൈമാറുകയും ചെയ്തു. തൊട്ടടുത്തുള്ള രാജ് വാദി ആശുപത്രിലേക്ക് കുട്ടിയുമായി കുതിച്ചെങ്കിലും വൈകിട്ട് 5.30 ഓടെ മരിച്ചു.
കഞ്ചുമാര്‍ഗിലെ സെന്‍റ് സേവ്യേഴ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സഹില്‍ വരുന്നതും നോക്കി വീട്ടിൽ കാത്തിരുന്ന അവന്‍റെ അമ്മയെ തേടിയത്തെിയത് അപകട വാര്‍ത്ത.