HomeAround Keralaപരാതി പിൻവലിക്കാൻ സമ്മർദ്ദം: കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

പരാതി പിൻവലിക്കാൻ സമ്മർദ്ദം: കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. ഹാമിർപൂരിലെ വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂട്ടബലാത്സംഗക്കേസിലെ പരാതി പിൻവലിക്കാൻ പിതാവിന്മേല്‍ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം. ബുധനാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റർ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 45 കാരൻ്റെ മൃതദേഹം കണ്ടെത്തിയത്.

കാണ്‍പൂരിലെ ഘതംപൂർ പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് കസിൻ സഹോദരിമാർ പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ സഹോദരിമാർ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടികളിലൊരാളുടെ പിതാവും ജീവനൊടുക്കിയത്.

നേരത്തെ പീഡന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ, പരാതി പിൻവലിക്കാൻ ഇഷ്ടിക ചൂള നടത്തിപ്പുകാരൻ കുടുംബത്തെ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments