പാലക്കാട്: എന്തിനും ഏതിനും നമുക്കിന്നു അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചേ പറ്റൂ. അതിനു ഒടുവിലത്തെ ഉദാഹരണമായി ക്ഷേത്രപൂജാരിയും ഇനി മറുനാട്ടില്‍ നിന്ന്. പാലക്കാട് പുതുക്കോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ പൂജാരിയായി യുപി അലഹാബാദ് സ്വദേശി സൂരജ് മിശ്ര (21) ചുമതലയേറ്റു. രണ്ടാഴ്ച മുന്‍പാണു മിശ്ര സ്ഥാനമേറ്റത്.നേരത്തേയുണ്ടായിരുന്ന പൂജാരി വിട്ടുപോയപ്പോഴാണ് അമ്പലക്കമ്മിറ്റിക്കാര്‍ തിരച്ചില്‍ തുടങ്ങിയത്. ഇതിനിടെയാണു കാവശ്ശേരിയിലെ ശിവക്ഷേത്രത്തില്‍ ഉത്തരേന്ത്യക്കാരനായ പൂജാരിയുണ്ടെന്ന് അറിയാനിടയായത്. തുടര്‍ന്ന് അവിടത്തെ പൂജാരിയുടെ ബന്ധുവായ സൂരജ് മിശ്രയെ കൊണ്ടുവരികയായിരുന്നു. ഭക്തര്‍ പൂജാരിയെ തിരുമേനി എന്നു വിളിക്കുന്നതിനു പകരം സ്വാമി എന്നാണു വിളിക്കുന്നത്. പൂജാരി മലയാളം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. മലയാളി പൂജാരിമാര്‍ക്കു 12,000 മുതല്‍ 14,000 രൂപ വരെ ശമ്ബളം നല്‍കുമ്ബോള്‍ ഇവര്‍ക്കു ശരാശരി ഒന്‍പതിനായിരം രൂപയാണു ശമ്ബളം.
കള്ളനോട്ടുകൾ വ്യാപകമാകുന്നു ! റിസ ർവ് ബാങ്കിന്റെ ഈ മുന്നറിയിപ്പുകൾ പാലിക്കുക !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: