കോട്ടയം: ബുദ്ധിമന്ദ്യമുള്ള പന്ത്രണ്ടു വയസ്സുകാരിയെ നാളുകളായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അയല്‍വാസി പൊലീസ് പിടിയിലായി. രാമപുരം വെള്ളിലാപ്പള്ളി ലക്ഷംവീട് കോളനിയില്‍ വെട്ടുകുന്നേല്‍ അപ്പുക്കുട്ടനെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍ വീട്ടില്‍ പക്ഷാഘാതം വന്ന് അമ്മ ഉപേക്ഷിച്ചുപോയ ബുദ്ധിമാന്ദ്യമുള്ള സഹോദരിമാരില്‍ ഇളയകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു. ബുധനാഴ്ച വീടിനുള്ളില്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുവന്ന ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയുമായി ഭാര്യ സംഭവത്തെ ചോദ്യം ചെയ്തതോടെ അയല്‍വാസികള്‍ സംഭവം അറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് കുട്ടിയെ പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടി കടുത്ത ലൈഗീകപീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.
അമ്മ ഉപേക്ഷിച്ചുപോയ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടികള്‍ഇരുവരും തീക്കോയിലെ മഠം വക സ്ഥാപനത്തില്‍ താമസിച്ച് പഠിച്ചുവരികയായിരുന്നു. ഏഴു വയസുകാരനായ ഇളയ ആണ്‍കുട്ടി കാഞ്ഞിരപ്പള്ളിയിലെ മഠത്തില്‍ താമസിച്ചാണ് പഠിക്കുന്നത്. വെള്ളിലാപ്പള്ളി കോളനിയിലെ ഇരട്ടവീട്ടില്‍ കഴിയുന്ന രോഗിയായ അഛനൊപ്പം താമസിക്കാന്‍ മധ്യവേനല്‍ അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ഇതിനിടെയാണ് അയല്‍വാസിയായ പ്രതി ഇളയകുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ചുവന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: