മക്ക: മക്കയിൽ സൗദി സുരക്ഷാസേന നടത്തിയ നീക്കത്തില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മരിച്ചു. രണ്ടുപേര്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും മറ്റു രണ്ടു പേര്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. മക്ക പോലീസ്, സെക്യൂരിറ്റി പട്രോളിങ് വിഭാഗം എന്നിവരടക്കം നടത്തിയ സംയുക്ത സൈനികനീക്കത്തിലാണ് ഭീകരരെ കണ്ടെത്താന്‍ കഴിഞ്ഞത്. തുടര്‍ന്ന് പത്തുമണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇവരെ കീഴടക്കിയത്. മക്ക നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ, തായിഫ് റോഡില്‍ വാദി നുഅ്മാന്‍ റിസോര്‍ട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു സംഘം. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ സൂചനയെത്തുടര്‍ന്ന് റിസോര്‍ട്ടില്‍ കടന്നു കയറിയ സൈന്യം ഭീകരരെ കണ്ടെത്തുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെ ജീവനോടെ പിടികൂടി.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ ഉണ്ടായിരുന്ന റിസോര്‍ട്ടില്‍ അതി സുരക്ഷാസംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാര്‍ക്കാര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: