ബീഹാറിലെ ദര്‍ഭംഗയില്‍ ജന്മദിനാഘോഷത്തിനിടെ ഫോട്ടോഗ്രാഫറെ വെടിവെച്ച് കൊലപ്പെടുത്തി. സുശീല്‍ സാഹ്‌നി എന്ന ഫോട്ടോഗ്രാഫറെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കാമറയില്‍ ചാര്‍ജില്ലെന്നാരോപിച്ചാണ് കൊലപ്പെടുത്തിയത്. മുഖ്യപ്രതി രാകേശ് സാഹ്‌നിയുടെ മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ എടുക്കാനാണ് സുശീല്‍ എത്തിയത്. എന്നാല്‍ ഇയാളുടെ സേവനത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. കാമറയുടെ ബാറ്ററി കുറവായതിനെ തുടര്‍ന്ന് ചാര്‍ജ് ചെയ്യാന്‍ സുശീല്‍ വീട്ടിലേക്ക് മടങ്ങിയതും പ്രതികളെ പ്രകോപിതരാക്കി. രാകേഷ് ചാര്‍ജ് ചെയ്ത ശേഷം പാര്‍ട്ടിയിലേക്ക് വരാന്‍ സുശീലിനോട് പറയുകയായിരുന്നു. ശേഷം സുശീല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയും അവിടെ അനധികൃത വെടിവെപ്പുണ്ടാവുകയും ചെയ്തു. തുടർന്ന് ഉണ്ടായ തര്‍ക്കത്തിനിടെ രാകേഷ് സാഹ്നിയും കുടുംബാംഗങ്ങളും സുശീലിന്റെ വായിലേക്ക് വെടിയുതിര്‍ത്തു കൊല്ലുകയായിരുന്നു.
ജന്മദിനാഘോഷത്തിനിടെ ക്യാമറയിലെ ചാർജ് തീർന്നു; ഫോട്ടോഗ്രാഫറെ വെടിവെച്ച് കൊലപ്പെടുത്തി കുടുംബം
RELATED ARTICLES