എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി കടുത്ത പനിയെ തുടര്‍ന്നുള്ള കുത്തിവെയ്പ്പിനെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചു. എറണാകുളം മെഡിക്കല്‍ കോളജിലെ തന്നെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ശിവപുരം പടുപാറ അയിഷ മന്‍സിലില്‍ കെ.എ.അബൂട്ടിയുടെ മകളുമായ ഷംന (19) യാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി മാറ്റിയ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ഷരീഫയാണ് ഷംനയുടെ മാതാവ്. സഹോദരങ്ങള്‍: ഷിബിലി, ഷിഫാന.
രണ്ടു ദിവസമായി പനി ബാധിച്ചു മരുന്നു കഴിച്ചു ഹോസ്റ്റലില്‍ വിശ്രമിച്ച ഷംനയെ പനി കൂടിയതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തന്നെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 1.40ന് പനിക്കുള്ള ആന്റിബയോട്ടിക് മരുന്ന് കുത്തിവച്ചു. കുത്തിവച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഷംന കുഴഞ്ഞു വീണു. തുടർന്ന് ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി വിദഗ്ധ ചികില്‍സ നല്‍കി. വെന്റിലേറ്ററിന്റെ സഹായവും ലഭ്യമാക്കി. എന്നാല്‍ ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ വന്നതിനെത്തുടര്‍ന്നാണ് വൈകിട്ട് ആറോടെ ഷംനയെ രാജഗിരി ആശുപത്രിയിലേക്കു മാറ്റിയത്. മരണ കാരണം പനി മൂര്‍ഛിച്ചതു മൂലമാണോ കുത്തിവയ്പിന്റെ ഫലമാണോ എന്നു വ്യക്തമല്ലെന്നു മെഡിസിന്‍ വകുപ്പ് മേധാവി ഡോ. ജില്‍സ് ജോര്‍ജ് പറഞ്ഞു.
പുരുഷമാരിലും സ്ത്രീകളിലും ഷർട്ടിന്റെ ബട്ടൺ രണ്ടു വശത്തായതിന്റെ കാരണം അറിയാമോ?
പ്രണയത്തിന്റെ തുടക്കം ഹൃദയത്തിൽ നിന്നോ തലച്ചോറിൽ നിന്നോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: