വിവാഹ തട്ടിപ്പ് പതിവാക്കിയ യുവതി പിടിയിൽ. ഇൻഡോറിൽ നിന്നുള്ള മേഘ ഭാർഗവിനെ(28)യാണ് കേരള പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇതിനകം 11 പുരുഷന്മാരെ ഇവര്‍ വിവാഹം ചെയ്ത് കബളിപ്പിച്ചതായി പൊലീസ് പറയുന്നു. വിവാഹശേഷം വരന്റെ പണവും സ്വർണാഭരണങ്ങളുമായി മുങ്ങുന്നതാണു മേഘയുടെ രീതി. നോയിഡ പൊലീസിന്റെ സഹായത്തോടെ കൊച്ചി കടവന്ത്ര പൊലീസാണ് നോയിഡയിലെ സെക്ടർ 120ൽ നിന്ന് അറസ്റ്റ് ചെയ്തത്. കേരളത്തിൽ മേഘയുടെ തട്ടിപ്പിനിരയായ നാലാമനാണ് ലെനിൻ. മറ്റു മൂന്നു പേരും പരാതി നൽകിയിട്ടില്ല. ഉത്തരേന്ത്യയിൽ നിന്നെത്തി കൊച്ചി പൊന്നുരുന്നിയിൽ താമസമാക്കിയ ജിതേന്ദറിന്റെ മകൻ ലെനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുംബൈ, പുണെ, ഇൻഡോർ തുടങ്ങിയിടങ്ങളിൽ നിന്നെല്ലാമായാണ് ആകെ 11 പേരെ മേഘ വിവാഹം കഴിച്ചത്. എല്ലാവരിൽ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ലെനിനെ ഒരു വിവാഹ ചടങ്ങിൽ വച്ച് പരിചയപ്പെട്ട മേഘ ഇടനിലക്കാരൻ വഴി വിവാഹാലോചന നടത്തുകയായിരുന്നു. സംസാര വൈകല്യമുള്ളയാളെ വിവാഹം കഴിക്കുന്നതിനു പകരമായി 15 ലക്ഷം രൂപയും 25 പവൻ സ്വർണവും വിവാഹവസ്ത്രങ്ങളും വേണമെന്നാവശ്യപ്പെട്ടു. ഇൻഡോറിലെ വീട്ടിൽ പോയി സംസാരിച്ചശേഷം ആവശ്യപ്പെട്ടതെല്ലാം നൽകിയാണു ലെനിൻ വിവാഹം നടത്തിയത്.
കൊച്ചി പാലാരിവട്ടത്തെ ക്ഷേത്രത്തിൽ മതാചാരപ്രകാരമായിരുന്നു വിവാഹം. 17 ദിവസം ഒരുമിച്ചു കഴിഞ്ഞു.പിന്നീട് പ്രാചി കൊച്ചിയിലെത്തി മേഘയെ ഇൻഡോറിലേക്കു കൊണ്ടുപോയി. തിരികെ കൊണ്ടുവരാൻ ലെനിൻ ഇൻഡോറിലെത്തിയെങ്കിലും ഒപ്പം പോരാൻ മേഘ തയാറായില്ല. ഇൻഡോറിൽ നിന്നു താമസം മാറുകയും ചെയ്തു. ഇതെത്തുടർന്നാണു ലെനിൻ പൊലീസിൽ പരാതി നൽകിയത്. എസ്ഐ ടി. ഷാജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നോയിഡയിൽ മേഘയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന ദേവേന്ദ്ര ശർമ, മേഘയുടെ സഹോദരി പ്രാചി എന്നിവരും അറസ്റ്റിലായി. മൂന്നു പേരെയും ഇവിടെ കോടതിയിൽ ഹാജരാക്കിയ ശേഷം കൊച്ചിയിലേക്കു കൊണ്ടുപോയി. തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയായ മഹേന്ദ്രയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !
തലസ്ഥാനത്ത് 15 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: