കോട്ടയത്ത് നാട്ടകം ഗവ. പോളിടെക്‌നിക് കോളെജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന അഞ്ച് പ്രതികള്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ ശരണ്‍, ജെറിന്‍, ജെയ്‌സണ്‍, ജയപ്രകാശ്, മനു എന്നിവരാണ് കീഴടങ്ങിയത്. ഞായറാഴ്ച ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ഓഫീസിലത്തെിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ കീഴടങ്ങിയത്. പ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് അഞ്ചുപേര്‍ കീഴടങ്ങിയത്.
മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രവീണ്‍, അഭിലാഷ്, നിധിന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കോളെജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിന് വിധേയരായ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി. ഗോപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായ രണ്ടുപേരും. ഇരുവരെയും നഗ്‌നരാക്കി ക്രൂരമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും റാഗിങ് നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !
തലസ്ഥാനത്ത് 15 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: