കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ 18 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു ഗര്‍ഭത്തിന് ഉത്തരവാദി 12 വയസുകാരന്‍.12 വയസുകാരനെതിരെയും ആശുപത്രിയ്‌ക്കെതിരെയും കളമശ്ശേരി പൊലീസ് കേസെടുത്തു. 18 വയസ് തികയാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെയാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാത്, എന്നാല്‍ ആശുപത്രിയില്‍ ചികിത്സ തേടാനെത്തുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് പതിനെട്ട് വയസ് തികഞ്ഞിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അതേസമയം,12 വയസുകാരനാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് എന്ന വിവരം അറിഞ്ഞയുടനെ ആശുപത്രി അധികൃതര്‍ ചൈല്‍ഡ്‌ലൈനുമായി ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കി. നവംബര്‍ 4-ന് പെണ്‍കുട്ടി ഡിസ്ചാര്‍ജ് നേടിയതിന് പിന്നാലെ, പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ആശുപത്രി നല്‍കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വിവരങ്ങള്‍ പൊലീസ് അറിയുന്നതിന്റെ തലേ രാത്രിയാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രസവിക്കുന്നതെന്നും പോസ്‌കോ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം, ഇത്തരം സംഭവങ്ങള്‍ ആശുപത്രി പൊലീസില്‍ അടിയന്തരമായി അറിയിക്കേണ്ടതാണെന്നും കളമശ്ശേരി സിഐ ജയകൃഷ്ണന്‍ പറഞ്ഞു. .ഇതിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രിയ്‌ക്കെതിരെ കേസ് ചുമത്തിയിട്ടുള്ളതെന്ന് സിഐ കൂട്ടിചേര്‍ത്തു.
അതേസമയം, വിവരങ്ങള്‍ പൊലീസില്‍ അറിയിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും വിവരങ്ങള്‍ ബാലാവകാശ നിയമത്തിന് കീഴിലുള്ള ഏജന്‍സികള്‍ക്ക് കൈമാറിയാല്‍ മതിയെന്നും ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
എന്നാല്‍ കുട്ടിയെ വളര്‍ത്താന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്ന് ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മീഷന് മുന്നില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് കുഞ്ഞിനെ കെയര്‍ സെന്ററിലേക്ക് അധികൃതര്‍ മാറ്റി. 18 വയസ് തികയാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെയാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് ബാലാവകാശ നിയമത്തിലെ 75-ആം വകുപ്പ് പ്രകാരം 12 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു.
കണ്ണുനീരോടെ മോഹൻലാൽ പറഞ്ഞു; ഇതാണ് എന്റെ അടുത്ത സിനിമ ! കിരീടത്തിനു പിന്നിലെ ആരുമറിയാത്ത കഥ !
ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com