കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തത്തെക്കുറിച്ച് പ്രവചിച്ച ബാബു കാലായിൽ എന്ന യുവാവിനെക്കുറിച്ചുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, പ്രാർത്ഥനയിലൂടെ തനിക്കു ലഭിച്ച ദർശനം വഴി കേരളത്തില്‍ ശക്തമായ പ്രകൃതിക്ഷോഭം പ്രവചിച്ച യുവാവ് ശ്രദ്ധേയനാകുന്നു. ഇയാള്‍ പ്രവചിച്ച പ്രകൃതിക്ഷോഭം സംഭവിച്ചതോടെയാണ് ഇയാളുടെ വാക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മാത്രമല്ല പ്രശസ്തനായ ഒരു വ്യക്തി അപ്രതീക്ഷിതമായി മരണപ്പെടുമെന്നും ഇയാൾ പറഞ്ഞിരുന്നു. മിമിക്രി താരം അബിയുടെ മരണം ഞെട്ടലോടെയാണ് കേരളം ഇന്നലെ കേട്ടത്.
ഉഴവൂര്‍ വിജയന്‍, സംവിധായകന്‍ ഐ.വി ശശി തുടങ്ങിയ പ്രമുഖരുടെ മരണവും ഇയാള്‍ പ്രവചിച്ചത് കൃത്യമായി സംഭവിച്ചിരുന്നു. 2018ലെ ദുഃഖവെള്ളി യാഴ്ചയ്ക്ക് മുന്‍പ് മൂന്ന് പ്രശസ്തര്‍ കൂടി മരിക്കുമെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ജി.എസ്.ടിക്ക് പരിഹാരം വരുമെന്നും ഇയാള്‍ പറയുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍ 26നാണ് ഇയാള്‍ പ്രവചനം നടത്തിയത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രവചനം. മലയാറ്റൂര്‍ മലമുകളില്‍ നിന്നുമാണ് യുവാവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നവംബര്‍ അവസാനം സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ മരിക്കുമെന്ന് ഇയാള്‍ പ്രവചിച്ചിരുന്നു. അബിയുടെ മരണത്തോടെ ഇതും യാഥാര്‍ത്ഥ്യമായി.