വി. പോപ്പ് സെന്റ് ക്ലെമന്‍ിന്റെ തിരുശേഷിപ്പ് ലണ്ടനിലെ ഒരു വേസ്റ്റ് ഡിസ്‌പോസല്‍ കമ്പനിയുടെ പാത്രത്തില്‍ നിന്ന് കളഞ്ഞുകിട്ടി. തിരുശേഷിപ്പ് എങ്ങനെ വേസ്റ്റ് പാത്രത്തില്‍ കണ്ടെത്തി എന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നല്കപ്പെട്ടിട്ടില്ല. ഫിന്‍ലാന്റിലെ ടുര്‍ക്കു യൂണിവേഴ്‌സിറ്റി ഗവേഷകന്‍ ജോര്‍ജസ് കാസാന്‍ പറയുന്നത് ഇത് ചിലപ്പോള്‍ മോഷ്ടിക്കപ്പെട്ടതായിരിക്കാം എന്നും ആരെങ്കിലും യാദൃച്ഛികമായി വലിച്ചെറിഞ്ഞതായിരിക്കാം എന്നുമാണ്. വിശുദ്ധന്റെ എഡി 88 മുതല്‍ 99 മുതല്‍ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായിരുന്നു പോപ്പ് ക്ലമെന്റ്.
എൻവിറോ വേസ്റ്റ് എന്ന മാലിന്യ നിർമാർജന കമ്പനിയിലെ ജീവനക്കാരനായ
റോബർട്ട് എന്ന യുവാവാവിന് ആദ്യം ഇത് കണ്ടത്. പലസ്ഥലത്തുനിന്നും കൊണ്ടുവന്ന മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടയിലാണ് തിളക്കമുള്ള ഈ പേടകം ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മെഴുകുവച്ച് ഭദ്രമായി അടക്കം ചെയ്ത ചെറിയൊരു പൊതിയായിട്ടാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. ചരിത്രപരമായി എന്തോ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയ ജോലിക്കാരന്‍ ഉടൻതന്നെ ഇത് കമ്പനി ഉടമയായ ജെയിംസ് റോബനെ അറിയിച്ചു. കമ്പനി ഉടമയെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് അതുസംഭവിച്ചത്. ജോലിക്കാരനു വല്ലാത്തൊരു സുഗന്ധം അനുഭവപ്പെടാൻ തുടങ്ങി. പിന്നീട് ആ സുഗന്ധം അവിടം മുഴുവൻ പടർന്നു. അവിടെയുമായിരുന്ന എല്ലാവര്ക്കും അത് അനുഭവപ്പെട്ടു. അതോടെ, ഇത് ദൈവീകമായ എന്തൊആണെന്നു മനസ്സിലാക്കിയ കമ്പനി ഉടമ പള്ളിയിൽ അറിയിക്കുകയായിരുന്നു.