പൃഥ്വിരാജ് ചിത്രമായ അനാര്‍ക്കലിയുടെ പിന്നിൽ സിനിമയെ വെല്ലുന്ന ഒരു കഥയുണ്ട്. അനാർക്കലിയുടെ തിരക്കഥ സച്ചിയുടെ കയ്യിൽ നിന്നും മോഷ്ടിക്കപ്പെട്ടതായിരുന്നു. കൊച്ചിയിലെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന സംവിധായകന്‍ സച്ചിയുടെ കാറില്‍ നിന്നാണ് തിരക്കഥ മോഷണം പോയത്. ഒരു പകര്‍പ്പ് പോലും എടുത്തുവയ്ക്കുന്നതിന് മുന്‍പ് തിരക്കഥ മോഷണം പോയതോടെ ചിത്രം മുടങ്ങുമെന്ന് കരുതി പ്രതിസന്ധിയിലായിരിക്കെയാണ് സച്ചിയെ തേടി തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഫോണ്‍ കോള്‍ വരുന്നത്.ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് ഒരു ബസ് കണ്ടക്ടര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ബാഗിൽ ആകെ അവശേഷിച്ചിരുന്നത് തിരക്കഥ മാത്രം. തിരക്കഥയ്‌ക്കൊപ്പം കിട്ടിയ ഡോക്ടറുടെ കുറിപ്പടിയില്‍ നിന്ന് ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടാണ് പോലീസ് സച്ചിയിലേക്ക് എത്തുന്നത്. ഒരു സിനിമ പോലെ നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ തിരക്കഥയാണ് ഇപ്പോള്‍ തീയറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത്.