നടന്‍മാരും തിരക്കഥാകൃത്തുക്കളും സംവിധായകരും നിര്‍മാതാക്കളും തുടങ്ങി സിനിമാ മേഖലയിലെ എല്ലാവര്‍ക്കുമെതിരേ ലൈംഗിക ആരോപണങ്ങള്‍ ഉയരുകയാണിപ്പോള്‍. ഒരുകാലത്ത് ഭയം മൂലമോ അവസരങ്ങള്‍ക്ക് വേണ്ടിയോ മൗനം പാലിച്ചിരുന്ന സ്ത്രീകള്‍ ഇന്ന തുറന്നുപറയാന്‍ ധൈര്യം കാണിച്ചിരിക്കുന്നു. പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ ലൈംഗിക ആരോപണക്കേസില്‍ പോലീസ് അന്വേണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രമുഖ ഹോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്ക് പീഡിപ്പിച്ചെന്നാരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. പീഡിപ്പിക്കല്‍ മാത്രമായിരുന്നില്ല ഇയാളെ ലൈംഗിക വൈകൃതങ്ങള്‍ എന്ന് യുവതികൾ പറയുന്നു.
നടിമാരാക്കാമെന്ന് പറഞ്ഞായിരുന്നു പീഡനങ്ങള്‍. ലൈംഗിക അതിപ്രസരമുള്ള സംഭാഷണം ജയിംസിന്റെ പതിവായിരുന്നുവത്രെ. ഇയാള്‍ യുവതികളെ സ്വയംഭോഗം ചെയ്ത് കാണിക്കുകയും ചെയ്യുമായിരുന്നു. 38 സ്ത്രീകളാണ് ഇത്തരം കാര്യങ്ങള്‍ വിവരിച്ച് പരാതി നല്‍കിയിരിക്കുന്നത്. യുവതികള്‍ പരാതി നല്‍കിയ കാര്യം വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് എല്ലാം സഹിക്കുകയായിരുന്നുവെന്ന് നടിമാര്‍ പറയുന്നു.
31 പേര്‍ പരസ്യമായി തന്നെ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ബാക്കിയുള്ളവരുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല. ജോലി ഇല്ലാതാകുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ മൗനം പാലിച്ചതെന്ന് എല്ലാവരും പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിക്കാരായ സ്ത്രീകളെ ആരെയും താന്‍ കണ്ടിട്ടില്ലെന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് 72 കാരനായ ജയിംസ് ടൊബാക്ക്.