ലോകം മുഴുവൻ ആനന്ദത്തിൽ ആറാടുമ്പോഴും
നീയെനിക്കു ദുഃഖങ്ങൾ മാത്രം നല്കി ദേവാ
എന്തിനെന്നോ,
ഞാൻ നിന്നെ മറന്നു പോവാതിരിക്കാൻ……
നിന്നെ മാത്രം സ്നേഹിക്കാൻ
എന്റെ ഓര്മകളിലേക്ക് നീ മാത്രം ആഗിരണം ചെയ്യപ്പെടാൻ
മാംസത്തിലും മജ്ജയിലും വേദനയുടെ
ആയിരം സൂചി മുനകൾ ആഴ്ന്നിറങ്ങുമ്പോഴും
നീ പുഞ്ചിരിക്കുകയായിരുന്നു പ്രഭോ……
ആ നിമിഷങ്ങളിലെല്ലാം നീ മാത്രമായിരുന്നെന്റെ
അകക്കണ്ണിൽ
കണ്ണുകളുടെ സീമ കവിഞ്ഞൊഴുകിയ നീർ
തുള്ളികൾ വീണു ആ ശിലാ വിഗ്രഹം നനയുമ്പൊഴും
നിന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു
ആത്മ നിർവൃതിയുടെ ചിരി…..
ഡോ. ജയചന്ദ്രൻ വി പി,
postdoc fellow,
university of pretoria, south africa
Email: jaiwhy@gmail.com