ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ED ഒമ്പതാം തവണയും സമൻസ് അയച്ചു. മാർച്ച് 21 വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായി സമൻസ് ഒഴിവാക്കിയതിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രണ്ട് പരാതികളിൽ ഡൽഹി കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ഇഡി നേരത്തെ പുറപ്പെടുവിച്ച എട്ട് സമൻസുകൾ കെജ്രിവാൾ സ്വീകരിച്ചിരുന്നില്ല. ഡല്‍ഹി റോസ് അവന്യു കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആണ് ശനിയാഴ്ച കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. കേസില്‍ ശനിയാഴ്ച വാദം നടക്കുമ്പോള്‍ കെജ്രിവാള് കോടതിയില്‍ ഹാജരായിരുന്നു. കെജ്രിവാളിനെതിരെ ചുമത്തിയിട്ടുള്ള ഐ.പി.സി. സെക്ഷന്‍ 174 ജാമ്യം കിട്ടാവുന്ന വകുപ്പാണ് എന്ന് ചൂണ്ടിക്കാട്ടി എ.സി.എം.എം. ദിവ്യ മല്‍ഹോത്ര ജാമ്യം അനുവദിക്കുകയായിരുന്നു.
അരവിന്ദ് കെജ്രിവാളിന് വീണ്ടും സമന്‍സ് അയച്ച് ഇഡി; സമൻസ് അയക്കുന്നത് ഒൻപതാം തവണ, മാർച്ച് 21 ന് ഹാജരാകണം
RELATED ARTICLES