രാജ്യത്തേക്കുള്ള കള്ളപ്പണ ഒഴുക്ക് തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കി സൗദി അറേബ്യ. വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്. സൗദി ദേശീയ ബാങ്കായ സാമയുടെ വിദേശ പണമിടപാട് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ഇടപാടുകള്‍ രാജ്യത്ത് പൂര്‍ണ്ണമായും നിരോധിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനുള്ള ധന സഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രങ്ങളും നിര്‍ദ്ദേശങ്ങളും സൗദി അറേബ്യ നടപ്പിലാക്കുന്നത്. രാജ്യത്തെ വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാക്കിയത്.
രാജ്യത്തേക്കുള്ള കള്ളപ്പണ ഒഴുക്ക് തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കി സൗദി; ദേശീയ ബാങ്കായ സാമയുടെ നിയന്ത്രണങ്ങൾ ഇങ്ങനെ:
RELATED ARTICLES