കുട്ടികളെ തട്ടിയെടുക്കുന്നവര്‍ എന്നു സംശയിച്ച് ജനക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചു.ബംഗാളിലെ ജയ്പല്‍ഗുരി ജില്ലയിലെ ദ്വാകിമാരി ഗ്രാമത്തിലായിരുന്നു സംഭവം. ഇരുപതിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള നാലു സ്ത്രീകളെയാണ് മര്‍ദ്ദിച്ചത്. ഒടുവില്‍ പോലീസ് എത്തി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്ന് ഒരു സ്ത്രീ പറഞ്ഞു എന്നാല്‍ മറ്റൊരുത്തി സ്ത്രീ തങ്ങള്‍ വീടുകളില്‍ തുണികള്‍ വില്ക്കാന് വന്നവരാണെന്നാണ് പറഞ്ഞത്. ജയ്പല്‍ഗുരിയിലെ ബാങ്കില്‍ വന്നതാണെന്നായിരുന്നു മറ്റൊരു സ്ത്രീ പറഞ്ഞത്. ഇതുകേട്ടതോടെ നാട്ടുകാര്‍ ഇവരെ നഗ്നരാക്കി മര്‍ദ്ദിക്കുകയായിരുന്നു.
കൊടുംക്രൂരതയുമായി ജനക്കൂട്ടം; യുവതികളെ വ്യാജ ആരോപണത്തിൽ നഗ്നരാക്കി മർദ്ദിച്ച് നാട്ടുകാർ
RELATED ARTICLES