ഇടത് മുന്നണി പിസി ജോര്‍ജ്ജിനെ കയ്യൊഴിഞ്ഞതിനു പിന്നാലെ മുന്നണിക്കും നേതാക്കന്മാര്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്ജ് രംഗത്ത്. വിഴിഞ്ഞം പദ്ധതിയിലെ കൈക്കൂലിയെപ്പറ്റി പറഞ്ഞത് പോലെ പലതും ഇനിയും പറയാനുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഇടത് മുന്നണി തന്നെ ചതിച്ചു. കാശ് വാങ്ങിയാണ് സീറ്റ് തീരുമാനിച്ചത്. ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്മാരുമാണ് മുന്നണിയില്‍ സീറ്റി തീരുമാനിച്ചത്. ചതിയും നെറികേടുമാണ് തന്നോട് ഇടതുമുന്നണി കാണിച്ചത്. എന്നാല്‍ ഈ നെറികേട് താന്‍ തിരിച്ചുകാണിക്കില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം ഉണ്ടാക്കിയ ധാരണകളില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ മാറ്റമുണ്ടാവില്ല. ചതിച്ചവരോട് ദൈവം ചോദിക്കുമെന്ന് പറഞ്ഞ പിസി ജോര്‍ജ്ജ് ഹൃദയം നുറുങ്ങിയവരോടൊപ്പം ദൈവമുണ്ടെന്ന ബൈബിള്‍ വചനവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു പി ജയരാജന് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. വിഎസിനെ ആദരിച്ചത് തന്റെ കുറ്റമായി എന്ന് പി സി ജോർജ് പറഞ്ഞു.
എന്നെ ഇടതുമുന്നണി ചതിച്ചു; വിഎസിനെ ആദരിച്ചത് തന്റെ കുറ്റമായി; പി സി ജോർജ്
RELATED ARTICLES