ലോസ് ഏഞ്ചൽസ്: പറന്നുയർന്ന വിമാനത്തിനുള്ളിൽ എയർഹോസ്റ്റസുമാർ തമ്മിൽ അടി കൂടി. വഴക്കു മൂത്തതോടെ ഗത്യന്തരമില്ലാതായ പൈലറ്റ് അടിയന്തരമായി വിമാനം നിലത്തിറക്കി. ലോസ് ഏഞ്ചൽസിൽ നിന്നും മിന്നേപോളിസിലേയ്ക്ക് പോയ ഡെൽറ്റ ഫ്‌ളൈറ്റിലാണ് സംഭവം. വിമാനം പറന്നുയർന്ന് നാല്‍പ്പത് മിനിട്ടുകള്‍ക്ക് ശേഷമാണ് ജോലിയെ സംബന്ധിച്ചും ജോലി സമയത്തെ സംബന്ധിച്ചും എയർഹോസ്റ്റസുമാര്‍ തമ്മിൽ വഴക്കിട്ടത്. രണ്ട് എയര്‍ഹോസ്റ്റസുമാർ തമ്മിലുള്ള വഴക്കിലേയ്ക്ക് മൂന്നാമതൊരു എയർഹോസ്റ്റസും കൂടി ഇടപെട്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളായി . വഴക്ക് കൂടുതൽ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്ന് മനസിലാക്കിയ പൈലറ്റ് അടിയന്തര ലാന്റിംഗ് നടത്തണമെന്ന് എയർ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. ബോയിംഗ് 757-200 എന്ന വിമാനം ഉട്ടാ നഗരത്തിലെ എയർപോർട്ടിൽ ലാൻഡ് ചെയ്തു. വഴക്കിട്ട എയര്‍ഹോസ്റ്റസുമാരെ എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ട ശേഷം പിന്നീട് 80 മിനിറ്റ് കഴിഞ്ഞാണ് വിമാനം യാത്ര തിരിച്ചത്. യാത്രകാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ വിമാന കമ്പനി മാപ്പ് പറഞ്ഞു .