തിരുവനന്തപുരം: യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും മാതാപിതാക്കള്‍ അറിയാതെ താഴെവീണ പെണ്‍കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. പാപ്പനംകോട് കാഞ്ഞിരം വിളയില്‍ അനില്‍ക്കുമാറിന്റെ മകള്‍ അഞ്ചു വയസ്സുകാരി പൊന്നുവാണ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ പേട്ടയ്ക്ക് സമീപത്ത് വെച്ച് ട്രെയിനില്‍ നിന്നും വീണത്. ഞായറാഴ്ച ഉണ്ടായ സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ആഴത്തിലുള്ള മുറിവും തലയുടെ പുറകുവശത്തായി രണ്ടു ഗുരുതര പൊട്ടലും തലയോട്ടിക്കുള്ളില്‍ രക്തസ്രാവവും ഉണ്ട്. കുട്ടിക്ക് അടിയന്തിര ശസ്ത്രക്രി വേണ്ടി വരും. പിന്നിലെ കമ്പാര്‍ട്ട്‌മെന്റില്‍ ഉള്ളവരാണ് കുട്ടി വീണത് കണ്ടത്. ഉടന്‍ അവര്‍ സിറ്റിപോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പേട്ട പോലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.
കൊല്ലം- നാഗര്‍കോവില്‍ പാസഞ്ചര്‍ വണ്ടിയില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടി പേട്ട സ്‌റ്റേഷന് സമീപം മൂന്നാം മനയ്ക്കല്‍ വെച്ചാണ് തെറിച്ചുവീണത്. മാതാവിനും സഹോദരിക്കുമൊപ്പം ഇരുത്തിയ ശേഷം പിതാവ് അനില്‍കുമാര്‍ ബാത്ത്‌റൂമില്‍ പ്രവേശിച്ചു. പിന്നാലെ വന്ന കുട്ടി വാതിലിനടുത്ത് വന്നു നില്‍ക്കുകയും പുറത്തേക്ക് തെറിച്ചു പോകുകയുമായിരുന്നു. കുട്ടി വാതിലിനടുത്ത് എത്തിയ വിവരം മാതാവോ പിതാവോ അറിഞ്ഞിരുന്നില്ല. കുട്ടി ട്രെയിനില്‍ നിന്നും വീണതറിയാതെ മാതാപിതാക്കള്‍ യാത്ര തുടരുകയും ചെയ്തു. കുട്ടി ഭാര്യയ്‌ക്കൊപ്പം ഉണ്ടെന്ന് അനിലും പിതാവിനൊപ്പം ഉണ്ടെന്ന് മാതാവും ധരിച്ചു. ഒടുവില്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: