HomeNewsLatest Newsമകളെ ആർക്കും തിരിച്ചുനല്‍കാനാകില്ല; പിന്നെന്തിനു തേജോവധം ചെയ്യുന്നു? സ്വാതിയുടെ പിതാവ്

മകളെ ആർക്കും തിരിച്ചുനല്‍കാനാകില്ല; പിന്നെന്തിനു തേജോവധം ചെയ്യുന്നു? സ്വാതിയുടെ പിതാവ്

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി പട്ടാപ്പകല്‍ വെട്ടേറ്റ് മരിക്കാനിടയായ കാരണങ്ങളെക്കുറിച്ച്‌ നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് യുവതിയുടെ പിതാവ്. ആര്‍ക്കും തന്റെ മകളെ തിരിച്ചുനല്‍കാനാകില്ല. പിന്നെന്തിനാണ് അവളെ തേജോവധം ചെയ്യാന്‍ എല്ലാവരും ശ്രമിക്കുന്നതെന്ന് യുവതിയുടെ പിതാവ് കെ സന്താനഗോപാലകൃഷ്ണന്‍ ചോദിച്ചു. ദി ഹിന്ദു പത്രത്തിനോടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കൊലപാതകത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അപവാദ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പ്രണയിച്ചിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിതാവിന്റെ പ്രതികരണം.

 

 

നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സ്വാതി കൊല്ലപ്പെട്ടത്. ചെങ്കല്‍പേട്ടിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുമ്ബോള്‍ രാവിലെ 6.35നായിരുന്നു സംഭവം. സ്വാതിയെ വെട്ടിക്കൊന്ന യുവാവിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ബാഗുമായി പോകുന്ന യുവാവിന്റെ സിസിടിവി ദൃശ്യം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടിലെ സിസിടിവിയിലാണ് യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്വാതിയുടെ മൊബൈല്‍ ഫോണുമായാണ് യുവാവ് കടന്നുകളഞ്ഞത്. 24കാരിയായ സ്വാതി ശ്രീപെരുമ്ബത്തൂരിലെ ധനലക്ഷ്മി കോളജില്‍നിന്നാണ് എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. ഇന്‍ഫോസിസിന്റെ മൈസൂരു കാമ്ബസിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീട് ചെങ്കല്‍പേട്ടിലെ ഓഫിസിലേക്ക് മാറുകയായിരുന്നു. കൊലപാതകത്തിലെ പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നു പിതാവ് പറഞ്ഞു.

രാഷ്ട്രനേതാവ് നഗ്നരായി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തു; ജനങ്ങൾ അനുസരിച്ചു ! ഫോട്ടോകൾ കാണാം
സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ തടഞ്ഞു നിർത്തി അടിച്ചു വീഴ്ത്തി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments