കായംകുളം : പൊതുജനത്തിന്റെ കഴുത്തറക്കുന്ന പച്ചക്കറി കച്ചവടക്കാരുടെ കൊള്ളവിലയെകുറിച്ച് സാധാരണക്കാരോട് തുറന്നു പറഞ്ഞ കായംകുളത്തെ പച്ചക്കറി വില്‍പ്പനക്കാരന്‍ നൗഷാദ് ദുരൂഹമായി കാറപകടത്തില്‍ മരിച്ചു. തിരുനല്‍വേലിയില്‍ രാവിലെ ഉണ്ടായ അപകടമാണ് നൗഷാദിന്റെ ജീവനെടുത്തത്. അപകടത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കായംകുളം ചന്തയിലെ പച്ചക്കറിക്കൊള്ളയ്ക്ക് എതിരെയാണ് നൗഷാദ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. തനിക്ക് ഇത്തരത്തിലുള്ള കൊള്ളലാഭം വേണ്ടെന്ന് വ്യക്തമാക്കിയ നൗഷാദ് കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങള്‍ വിറ്റിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയ വ്യാപാരികള്‍ക്കെതിരെയും നൗഷാദ് രംഗത്തെത്തിയിരുന്നു. എന്തുവന്നാലും തോറ്റുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച നൗഷാദിന്റെ വീഡിയോ കണ്ടത് പതിനൊന്ന് ലക്ഷത്തോളം പേരാണ്. പൊതുജനത്തിന്റെ കഴുത്തറക്കുന്ന വ്യാപാരികള്‍ക്കെതിരെ പ്രതിഷേധിച്ചതിന് തനിക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നുവെന്നും നൗഷാദ് പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: