തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയിലായി. കോട്ടയം ജില്ലയില്‍ ചാലുതുണ്ട് മുഗള്‍ ഡ്രീംസില്‍ പ്രദീഷിന്റെ മകന്‍ അനൂപ് (28) നെയാണ് മെഡിക്കല്‍കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിനുകുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് കോട്ടയത്തെ ഫ്‌ളാറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. സൈബര്‍ സിറ്റി എ.സി. അനില്‍കുമാര്‍, മെഡിക്കല്‍കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിനുകുമാര്‍, എസ്.ഐ. ബിജോയ്, എസ്.സി.പി.ഒമാരായ വിജയബാബു, ജയശങ്കര്‍, ജയന്‍, സി.പി.ഒ. അനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
വിവാഹ വാഗ്‌ദാനം നല്‍കി നഗരത്തിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയാണ് നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നഗ്ന ഫോട്ടോകള്‍ പകര്‍ത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
രാത്രിയില്‍ വാഹനമിടിച്ച് ചോര വാര്‍ന്ന് റോഡില്‍ കിടന്ന ബൈക്ക് യാത്രികനു രക്ഷകർ വനപാലകർ
ഐ എസ് തെക്കേ ഇന്ത്യയിൽ ആദ്യയോഗം സംഘടിപ്പിച്ചു; സംഘാടകരിൽ മലയാളിയും
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: